പയ്യോളി: ഓപ്പറേഷൻ യെലോ യുടെ ഭാഗമായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപ്പറമ്പത്തിന്റെ നേതൃത്വത്തിൽ പയ്യോളിയിൽ നടത്തിയ പരിശോധനയിൽ അനർഹമായി കൈവശം വച്ച 17 ഓളം റേഷൻ കാർഡുകൾ കണ്ടെത്തി. ഇവരിൽ നിന്നും അനർഹമായി കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ കമ്പോള വില ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അനർഹർ ക്കെതിരെ നടപടി സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
പരിശോധനയിൽ പയ്യോളി റേഷനിംഗ് ഇൻസ്‌പെക്ടർ കെ. ഷിംജിത്ത്, കൊയിലാണ്ടി റേഷനിംഗ് ഇൻസ്‌പെക്ടർ പി. കെ അബ്ദുൽ നാസർ, നടുവണ്ണൂർ റേഷനിംഗ് ഇൻസ്‌പെക്ടർ കെ. കെ ബിജു, ബാലുശ്ശേരി റേഷനിംഗ് ഇൻസ്‌പെക്ടർ കെ. സുരേഷ്, ഉദ്യോഗസ്ഥൻ ജ്യോതി ബസു എന്നിവർ പങ്കെടുത്തു.