കൊയിലാണ്ടിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം;ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

news image
Dec 4, 2022, 8:02 am GMT+0000 payyolionline.in
കൊയിലാണ്ടി: നടേരി – മരുതൂർ സ്വദേശികളായ എരഞ്ഞോളി കണ്ടി പ്രബിത, മകൾ അനുഷിക എന്നിവരുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്ന് ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു. ഭർത്തൃ വീട്ടുകാരുടെ പീഡനത്തെ തുടർന്ന് 30.11.22 നായിരുന്നു അമ്മയെയും, 9 മാസം പ്രായമായകുഞ്ഞിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
മരുതൂർ ഗവ: എൽ.പി.സ്കൂളിൽ ചേർന്ന യോഗത്തിൽ നഗരസഭാ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ എം പ്രമോദ് സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ ജമാൽ മാസ്റ്റർ, ആർ.കെ. കുമാരൻ , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ.കെ. അനിൽകുമാർ, കെ. രമേശൻ , കെ.ചന്ദ്രൻ , അപർണ്ണ , വി.കെ. ഷാജി, ടി.സി.കെ.എം.മനോജ്, സി.കെ.ചന്ദ്രിക തുടങ്ങിയവർ സംസാരിച്ചു
ഭാരവാഹികൾ എം പ്രമോദ് ചെയർമാൻ, വൈ.ചെയർമാൻമാർ ടി.സി.കെ.എം. മനോജ്, ഷാജു പിലാക്കാട്ട് ,
ചന്ദ്രൻ കെ കൺവീനർ, ആർ.കെ.സുരേഷ് ബാബു, വി.കെ.ഷാജി ജോ : കൺവീനർ മാർ, രക്ഷാധികാരികൾ
ഇന്ദിര ടീച്ചർ, എൻ.എസ്.വിഷ്ണു, ആർ കെ. കുമാരൻ, ജമാൽ മാസ്റ്റർ, ഫാസിൽ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe