മലയാളി വിദ്യാർഥിനിയുടെ മരണം: ഒപ്പം താമസിച്ചവരെ പൊലീസ് ചോദ്യം ചെയ്തു

news image
Jul 14, 2023, 2:36 am GMT+0000 payyolionline.in

കോയമ്പത്തൂർ / ചവറ∙ കോയമ്പത്തൂരിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. എസ്എൻ‌എസ് നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയും നീണ്ടകര അമ്പലത്തിൻ പടിഞ്ഞാറ്റതിൽ പരേതനായ ഔസേപ്പിന്റെയും വിമല റാണിയുടെയും മകളുമായ ആൻസിയെ(19)യാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 3നു നീണ്ടകര സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ സംസ്കാരം നടന്നു.

ബന്ധുക്കൾ നൽകിയ പരാതിയിൽ കോയമ്പത്തൂർ കോവിൽപാളയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കോളജിനു സമീപത്തുള്ള വാടക വീട്ടിൽ ആൻസിയുടെ ഒപ്പം താമസിച്ചിരുന്ന മലയാളികളായ 4 വിദ്യാർഥികളെ പൊലീസ് ചോദ്യം ചെയ്തു. ആൻസിയും ഇവരുമായി തർക്കമുണ്ടായതായി പൊലീസിനു വിവരം ലഭിച്ചു. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നു ബഹളം കേട്ടിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe