ദില്ലി: കാശി ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാൻ ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെ രാഷ്ട്രപതിയെ അടക്കം സമീപിക്കാനും സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടത്താനും തീരുമാനം. അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡാണ് സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടത്തുമെന്ന് വ്യക്തമാക്കിയത്. കേസിൽ നിയമ പോരാട്ടം തുടരുമെന്നും സുപ്രീം കോടതിയിൽ പോകുമെന്നും മുസ്ലീം പേഴ്സണൽ ലോ ബോർഡ് അറിയിച്ചു. ഇതിനൊപ്പം തന്നെ രാഷ്ട്രപതിയെയും ചീഫ് ജസ്റ്റിസിനെയും നേരിട്ട് കണ്ട് ആശങ്ക അറിയിക്കുമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് വ്യക്തമാക്കി. രാഷ്ട്രപതിയെ കാണുവാൻ സമയം തേടിയെന്നും അവർ അറിയിച്ചു.
ഗ്യാൻവ്യാപി: സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടത്തുമെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ്
Feb 2, 2024, 2:00 pm GMT+0000
payyolionline.in
ഡ്രൈവിംഗ് ലൈസൻസിനും ലേണേഴ്സ് ലൈസൻസിനും അപേക്ഷിക്കാനുള്ള നിബന്ധനയിൽ മാറ്റം ; പ ..
ഹൈറിച്ച് തട്ടിപ്പ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി