തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി മൂന്ന് ടൺ പാലക്കാടൻ മട്ടയരി കലവറയിൽ എത്തിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കുട്ടികളുടെ സ്റ്റേജിലെ കലാപരമായ പ്രോത്സാഹനത്തിന് ഇതിലൂടെ തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തിൽ അരി, പച്ചക്കറി കബോളത്തിലെ എല്ലാവരും സഹകരിക്കണം. മൂന്ന് ടൺ പാലക്കാടൻ മട്ടയരി ഇന്ന് തന്നെ തൃശ്ശൂരിലേക്ക് ലോഡ് കയറും. മറ്റൊന്നിനും വേണ്ടിയല്ല താനിത് ചെയ്യുന്നത്. തൻറെ സംഭാവന വളരെ ചെറുതായിരിക്കാം.
ഒരു ദിവസം 60,000 പേർ ഭക്ഷണം കഴിക്കുമെന്ന് പറയുന്നിടത്ത് ഊണ് കഴിക്കുന്നത് 20,000 പേരായിരിക്കും, മൂന്ന് ടൺ അരി എത്ര ദിവസത്തേക്ക് സാധ്യമാകുമെന്ന് അറിയിലല. ഇത് പ്രേരണയാകാൻ സഹായിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
