കോഴിക്കോട് : മാങ്കാവിനു സമീപം സ്വകാര്യ ആശുപത്രിക്കു മുന്നിൽ ബസ് നിർത്താത്തതിൽ പ്രതിഷേധിച്ച് ബസിന്റെ വശത്തെ ഗ്ലാസ് അടിച്ചുപൊട്ടിച്ച യുവതിയെ പിഴ ഈടാക്കി വിട്ടയച്ചു. കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് സ്റ്റോപ്പില്ലാത്ത സ്ഥലത്താണ് യുവതി നിർത്തണമെന്ന് ആവശ്യപ്പെട്ടത്. ബസിന് കേടുപാട് ഉണ്ടാക്കിയതിനാൽ യുവതിയിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കി കെഎസ്ആർടിസി അധികൃതർ പിന്നീട് പ്രശ്നം ഒത്തുതീർപ്പാക്കി വിട്ടയയ്ക്കുകയായിരുന്നു. കട്ടപ്പനയിൽ നിന്ന് പുൽപ്പള്ളിയിലേക്കുള്ള ബസിൽ ആയിരുന്നു സംഭവം. നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെട്ട ഒരു സമൂഹമാധ്യമ പേജിലൂടെയാണ് സംഭവം പുറത്തുവന്നത്.
കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ ഗ്ലാസ് അടിച്ചുപൊട്ടിച്ച യുവതിയിൽ നിന്ന് 25,000 പിഴ ഈടാക്കി
May 15, 2026, 3:11 pm GMT+0000
payyolionline.in
