തിരുവനന്തപുരം: തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ. മട്ടനും മീനും ഒഴിവാക്കിയാൽ വർഷം പത്തു കോടി രൂപ ലാഭിക്കാനാവുമെന്ന് ജയിൽ വകുപ്പ് മേധാവി എസ്. ശ്രീജിത്ത്. തടവുകാരുടെ ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാൻ ഇതുവഴി കഴിയുമെന്നും ശുപാർശ. മട്ടനും മീനും പകരം കോഴിക്കറി, സോയാ ചങ്ക്സ്, മുട്ട എന്നിവ നൽകണമെന്നും ശുപാർശയിൽ പറയുന്നു. നിലവിൽ ആഴ്ചയിൽ ഒരിക്കൽ മട്ടനും രണ്ടുതവണ മീനും നൽകുന്നു. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഉച്ചക്ക് 140 ഗ്രാം മീൻ കറിയും ശനിയാഴ്ച ഉച്ചഭക്ഷണത്തിന് 100 ഗ്രാം മട്ടനുമാണ് നൽകുന്നത്. മട്ടന് ചെലവ് 5.72 കോടി രൂപയും മത്സ്യത്തിന് 4.8 കോടി രൂപയുമാണ് ചെലവ്. മട്ടന് പകരം കോഴിക്കറി നൽകിയാൽ 1.26 കോടി രൂപയേ ചെലവാകൂവെന്നും കണക്കാക്കുന്നു. മീനിന് പകരം സോയയും മുട്ടയും നൽകാനും 3.4 കോടി രൂപ മതിയാകും. മട്ടൻ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്നും പറയുന്നു.
തടവുകാർക്ക് ഇനി മട്ടനും മീനുമില്ല; പകരം ചിക്കനും മുട്ടയും, ഭക്ഷണ പരിഷ്കാരത്തിന് ജയിൽ വകുപ്പ്
Sep 14, 2026, 8:32 am GMT+0000
payyolionline.in
ചലാൻ അടയ്ക്കാനുണ്ടെന്ന വാട്സാപ്പ് മെസ്സേജ് തട്ടിപ്പ്; വ്യാജ സന്ദേശങ്ങൾക്കെതിര ..
തൃക്കാക്കര മോർഫിങ് കേസ്: ‘ടെലഗ്രാമിൽ നിന്ന് വിവരങ്ങൾ കിട്ടി’; ഗ്രൂപ്പ് അംഗങ്ങ ..
