കോഴിക്കോട്: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ഗർഭിണിയായപ്പോൾ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയും ചെയ്ത സംഭവത്തിൽ ചാത്തമംഗലം ചൂലൂർ സ്വദേശിയായ അഭിനവ് അറസ്റ്റിലായി. കുന്ദമംഗലം പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രണയം നടിച്ച് വിശ്വാസം നേടിയ ശേഷം കോഴിക്കോട് നഗരത്തിലെ അപ്പാർട്ട്‌മെന്റിലും സുഹൃത്തിന്റെ വീട്ടിലും എത്തിച്ച് പീഡിപ്പിച്ചതായാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.
യുവതി ഗർഭിണിയായ വിവരം അറിഞ്ഞതോടെ വീട്ടുകാർ വിവാഹാലോചനയുമായി സമീപിച്ചെങ്കിലും അഭിനവും കുടുംബവും ഇതിന് തയ്യാറായില്ല. തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. ഹാർഡ്‌വേർ എൻജിനീയറിങ് വിദ്യാർത്ഥിയായ പ്രതിയെ സബ് ഇൻസ്‌പെക്ടർ ബാലു കെ. അജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
