എടിഎം കവർച്ച; സുഹൈലും താഹയുമാണ് പദ്ധതി പ്ലാൻ ചെയ്തതെന്ന് റൂറൽ എസ്.പി.പി.നിധിൻ രാജ്

news image
Oct 21, 2024, 5:05 am GMT+0000 payyolionline.in

കൊയിലാണ്ടി: യുവാവിനെ കാറിൽ കെട്ടിയിട്ട് പണം കവർന്നതായുള്ള സംഭവം കെട്ടിച്ചമച്ചതാണെന്ന്  പോലീസ്. കഴിഞ്ഞ ദിവസം പരാതി ലഭിച്ച ഉടനെ തന്നെ പോലീസ് ഇത് സംബന്ധിച്ച് പരിശോധന നടത്തിയിരുന്നു. നേരത്തെ ഇവർ പദ്ധതി തയ്യാറാക്കിയിരുന്നു.സുഹൈലും താഹയുമാണ് പദ്ധതി പ്ലാൻ ചെയ്തതെന്ന് റൂറൽ എസ്.പി.പി.നിധിൻ രാജ് മാധ്യമങ്ങളോടു പറഞ്ഞു.

പൊതു ജനത്തെ കബളിപ്പിക്കുന്ന രീതിയിൽ നടത്തിയ രീതിയിലാണ് കവർച്ച. പരാതിയിൽ പറഞ്ഞ സാഹചര്യങ്ങളും വിവിധ സി.സി.ടി.വി.ക്യാമറകളും ചുരുങ്ങിയ സമയത്തിനുള്ളിൽ പോലീസ്അപ്പോൾ തന്നെ പരിശോധിച്ചു.കേസ് നാടകമാണെന്ന് തെളിഞ്ഞത്.

ഡി.വൈ.എസ്.പി.ആർ.ഹരിപ്രസാദ്, സി.ഐ.ശ്രീലാൽ ചന്ദ്ര ശേഖർ, എസ്.ഐ. ജിതേഷ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.സംഭവം നടക്കുന്നതിന് തലേ ദിവസം 62 ലക്ഷം രൂപ സുഹൈൽ വിവിധ ബാങ്കുകളിൽ നിന്നും പിൻവലിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതയി എസ്.പി. പറഞ്ഞു. എ.ടി.എ.ഏജൻസി പരാതി നൽകിയതായും എസ്.പി. പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe