ന്യുഡൽഹി: എയർ ഇന്ത്യ അവരുടെ അപകടത്തിന് ഇരയായ ബോയിങ് വിമാനം ഉൾപ്പെടുന്ന 787 സീരീസ് എയർക്രാഫ്ടുകളിൽ സുരക്ഷാ പരിശോധന തുടങ്ങി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശിച്ച പരിശോധനകൾ നടത്തേണ്ടതിനാൽ വിമാനങ്ങളുടെ സർവ്വീസ് സമയത്തിൽ കാലതാമസം വരാം എന്ന് അറിയിപ്പ് നൽകി.
ബോയിംഗ് 787 വിമാനങ്ങളിൽ ഒമ്പതെണ്ണത്തിൽ അത്തരം പരിശോധനകൾ പൂർത്തിയാക്കി. ബാക്കിയുള്ള 24 വിമാനങ്ങളിൽ റെഗുലേഷൻ പ്രകാരമുള്ള പരിശോധനകൾ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്.
ദീർഘദൂര സർവ്വീസുകളിൽ ഇത് മൂലം കൂടുതൽ കാലതാമസം ഉണ്ടാവാം എന്നും അറിയിച്ചു. തടസ്സം കാരണം യാത്ര മുടങ്ങിയേക്കാവുന്ന ഉപഭോക്താക്കൾക്ക് റദ്ദാക്കലിനോ സൗജന്യ റീഷെഡ്യൂളിംഗിനോ സൌജന്യ അവസരവും പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രക്കാർ പുറപ്പെടുന്നതിന് മുൻപ് വിമാനങ്ങളെടെ സമയക്രമം പരിശോധിക്കണം.