തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ നാല് പേർ കൊല്ലപ്പെട്ട കേസിൽ ഡ്രൈവർക്ക് ശിക്ഷ വിധിച്ച് കോടതി. കേസിലെ പ്രതിയായ ഡ്രൈവർ വിജയകുമാറിന് 10 വർഷം തടവും ഒരു ലക്ഷത്തി ഇരുപയ്യായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. നെയ്യാറ്റിൻകര അഡി. സെഷൻസ് കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. നാല് പേർ കൊല്ലപ്പെട്ട അപകടത്തിൽ ഒരാൾക്ക് ഗുരുതരമായും പരിക്കേൽക്കുകയും ചെയ്തിരുന്നു. 2016 ൽ ബാലരാമപുരം പുവാർ റോഡിലാണ് വിജയകുമാർ മദ്യപിച്ച് ജീപ്പോടിച്ച് അപകടമുണ്ടാക്കിയത്.
