ഇസ്ലാമാബാദിലെ മിസൈലുകളും ഡ്രോണുകളും ഇന്ത്യ വിജയകരമായി വെടിവച്ചിട്ടതോടെ, ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിടാൻ പാകിസ്ഥാൻ നടത്തിയ പരാജയ ശ്രമങ്ങളുടെ തെളിവുകൾ നിരവധി പഞ്ചാബ് ഗ്രാമങ്ങളിൽ ചിതറിക്കിടക്കുന്നത് ഇപ്പോൾ കാണാൻ സാധിക്കും. ഹോഷിയാർപൂർ പ്രദേശത്ത് മിസൈലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായിട്ടാണ് റിപ്പോർട്ട്. വിവരം ലഭിച്ചതിനെത്തുടർന്ന് പ്രാദേശിക പോലീസ് സ്ഥലത്തെത്തി.
ബട്ടിൻഡയിലെ ബീഡ് തലാബിന് സമീപം മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തി, ഇവ നിർവീര്യമാക്കി കൊണ്ടിരിക്കുകയാണ്. ഗുരുദ്വാര സാഹിബിൽ എല്ലാവരും വീടിനുള്ളിൽ തന്നെ തുടരാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലെ നിരവധി സ്ഥലങ്ങളെ ലക്ഷ്യമിടാൻ പാകിസ്ഥാൻ ഉപയോഗിച്ച ഡ്രോണുകളും മിസൈലുകളും ഇന്റഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞിരുന്നു.
പാകിസ്ഥാനിലെയും പിഒകെയിലെയും ഒമ്പത് സ്ഥലങ്ങളിലെ ഭീകര ക്യാമ്പുകൾ ഇന്ത്യൻ സൈന്യം ആക്രമിച്ചതിനെത്തുടർന്ന് ഓപ്പറേഷൻ സിന്ദൂരിന് തിരിച്ചടി നൽകുമെന്ന് പാകിസ്ഥാൻ ഭീഷണിപ്പെടുത്തിയതിനാൽ പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങൾ അതീവ ജാഗ്രതയിലാണ്.