പയ്യോളിയില്‍ ഇന്നോവയെയും യാത്രക്കാരെയും തട്ടിയെടുത്തത് ഡ്രൈവറെ തോക്ക് കൊണ്ട് തലക്ക് അടിച്ച് ഉപേക്ഷിച്ച ശേഷം; ഊര്‍ജിത അന്വേഷണം

news image
Sep 17, 2022, 6:38 am GMT+0000 payyolionline.in

 

പയ്യോളി: ദേശീയപാതയില്‍ ഇന്നോവ യാത്രക്കാരെ വാഹനമടക്കം തട്ടിയെടുത്തത് ഡ്രൈവറെ തോക്ക് കൊണ്ട് തലക്കടിച്ച് ഉപേക്ഷിച്ച ശേഷം. ഇന്നലെ അര്‍ദ്ധരാത്രിയോടെ പയ്യോളി ക്രിസ്റ്റ്യന്‍ പള്ളിക്ക് സമീപം മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ വാഹനം യാത്രക്കാരുള്‍പ്പെടെ തട്ടിയെടുത്തത് ഇന്നോവ വാഹനത്തിന്റെ ഡ്രൈവറെ തോക്ക് കൊണ്ട് തലക്കടിച്ച് ഉപേക്ഷിച്ച ശേഷമെന്ന് മൊഴി.  ഡ്രൈവര്‍ മലപ്പുറം വേങ്ങര പുളിക്കല്‍ വീട്ടില്‍ വിഷ്ണു (27) വാണ് സംഭവം സംബന്ധിച്ചു പോലീസിന് മൊഴി നല്‍കിയത്. ഇയോണ്‍ കാറിലെത്തിയ സംഘം ഇന്നോവ തടഞ്ഞ ശേഷം ഡ്രൈവറുടെ ഭാഗത്തുള്ള ചില്ല് യാതൊരു പ്രകോപനവും കൂടാതെ തകര്‍ക്കുകയായിരുന്നു. പിന്നീട് ഡ്രൈവറുടെ തലക്ക് തോക്ക് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച ശേഷം ഡ്രൈവറെ വഴിയില്‍ ഉപേക്ഷിച്ച് വാഹനവും യാത്രക്കാരുമായി കടന്ന് കളയുകയായിരുന്നു.

 

ഡ്രൈവര്‍ വിഷ്ണു പിന്നീട് അത് വഴി വന്ന ലോറിയില്‍ കയറി വടകര ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇദ്ദേഹത്തിന് തലക്ക് നാല് തുന്നലുണ്ട്. ഇതിന് ശേഷം ഇന്ന് കാലത്ത് പയ്യോളി പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുകയായിരുന്നു.

തട്ടികൊണ്ട് പോയ ഇന്നോവ വാഹനം മുച്ചുകുന്നു കൊയിലോത്തും പടിയില്‍ എത്തിച്ച ശേഷം ഇന്നോവ വാഹനം അരിച്ചു പെറുക്കി പരിശോധിച്ച ശേഷം ഇയോണ്‍ കാറിലെത്തിയ സംഘം കടന്ന് കളയുകയായിരുന്നു. പിന്നീട് ഇന്നോവ യാത്രക്കാര്‍ വാഹനവുമായി കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ വിഷ്ണുവിന്റെ പരാതിയില്‍ പയ്യോളി പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. കണ്ടാല്‍ അറിയാവുന്ന ആറ്പേര്‍ ക്കെതിരെയാണ് കേസ്. വടകര ഡിവൈഎസ് പി  ഹരിപ്രസാദ്, പയ്യോളി ഇന്‍സ്പെക്ടര്‍ കെസി സുഭാഷ് ബാബു എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe