പയ്യോളിയിൽ ‘വാഗാഡിന്റെ’ സ്വകാര്യ നിർമ്മാണ പ്രവർത്തി ബിജെപി തടഞ്ഞു: നഗരസഭ ചെയർമാനും രാഷ്ട്രീയ പാർട്ടികളും വാഹനം തടഞ്ഞു പ്രതിഷേധിക്കുന്നു

news image
Sep 6, 2024, 8:45 am GMT+0000 payyolionline.in

പയ്യോളി : ദേശീയപാത വെങ്ങളം – അഴിയൂർ റീച്ചിന്റെ ഉപകരാർ കമ്പനിയായ വാഗാഡിന്റെ സ്വകാര്യ നിർമ്മാണ പ്രവർത്തി ബിജെപി പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞു. പയ്യോളി രണ്ടാം ഗേറ്റിൽ നിന്ന് ടെക്നിക്കൽ ഹൈസ്കൂളിലേക്ക് പോകുന്ന റോഡിനോട് ചേർന്നുള്ള 10 മുറി ഷോപ്പിംഗ് കേന്ദ്രത്തിന്റെ നിർമാണമാണ് തടഞ്ഞത്.

റോഡ് നിർമ്മാണ പ്രവർത്തി എങ്ങും എത്താത്ത സാഹചര്യത്തിൽ അതിനായി ഉപയോഗിക്കേണ്ട വസ്തുക്കൾ മറിച്ച് നൽകുകയാണെന്ന് ആരോപിച്ചാണ് പ്രവർത്തി തടഞ്ഞത്. ബിജെപി പയ്യോളി മണ്ഡലം പ്രസിഡണ്ട് എ കെ ബൈജുവിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്.

 

 

തുടർന്ന് സ്ഥലത്തെത്തിയ വാഗാട് പ്രതിനിധിയുമായി ചർച്ച നടത്തിയെങ്കിലും നിർമ്മാണ പ്രവർത്തി തുടരാൻ സാധിക്കില്ലെന്ന് പ്രവർത്തകർ തീർത്തു പറഞ്ഞതോടെ സ്ഥലത്തെത്തിയ പയ്യോളി പോലീസിന്റെ നിർദ്ദേശപ്രകാരം നിർമ്മാണം നിർത്തിവയ്ക്കുകയായിരുന്നു.ആറ് ലോഡ് കോൺക്രീറ്റ് മിശ്രിതം ആണ് നിർമ്മാണത്തിനായി വേണ്ടതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഇതിൽ മൂന്നു ലോഡ് ഉപയോഗിച്ച ശേഷമാണ് പ്രശ്നം തുടങ്ങിയത്. തുടർന്ന് നിർമ്മാണം നിർത്തിവെച്ച് ലോറി തിരിച്ചയക്കുകയായിരുന്നു.പിന്നീട് സ്ഥലത്തെത്തിയ സിപിഎം പയ്യോളി ഏരിയ സെക്രട്ടറി എം ബി ഷിബു, മുതിർന്ന നേതാവും സിപിഎം കൗൺസിലറുമായചന്തു മാസ്റ്റർ എന്നിവരും വിഷയത്തിൽ ഇടപെട്ടു.

 

 

പയ്യോളി നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹിമാൻ, സ്ഥിരം സമിതി അധ്യക്ഷൻ പി എം ഹരിദാസൻ, കൗൺസിലർ ഷഹനാസ് എന്നിവർ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ഉയർന്ന ഉദ്യോഗസ്ഥർ എത്തിയശേഷം വാഹനം മാറ്റാൻ അനുവദിക്കൂ എന്നറിയിക്കുകയായിരുന്നു.തുറന്ന് നഗരസഭാ ചെയർമാരും കൗൺസിലർമാരും സിപിഎം ലീഗ് നേതാക്കളുംവാഹനത്തിനു മുമ്പിൽ കുത്തിയിരിപ്പ് ആരംഭിച്ചു. കഴിഞ്ഞ രണ്ടു മണിക്കൂർ ഏറെയായി സ്ഥിതി തുടരുകയാണ്.ഇതിനിടെ പ്രശ്നത്തിൽ ജില്ലാ ഭരണകൂടം ഇടപെട്ടിട്ടുണ്ട്. വടകര ആർഡിഒ സ്ഥലത്ത് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.വടകര എംപി ഷാഫി പറമ്പിൽ സ്ഥലം സന്ദർശിച്ച് സമര നേതാക്കളുമായി ചർച്ച നടത്തി. ജില്ലാ കലക്ടറെ ബന്ധപ്പെട്ട് സംഭവത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe