ദില്ലി: മൂന്ന് ദിവസത്തെ പണനയ അവലോകന യോഗത്തിന് ശേഷം ആർബിഐ പലിശ നിരക്ക് ഉയർത്തി. റിപ്പോ 50 ബേസിസ് പോയിന്റ് ഉയർത്തി 5.9 ശതമാനമാക്കി. ഈ സാമ്പത്തിക വർഷത്തിലെ നാലാമത്തെ നിരക്ക് വർദ്ധനയാണ് ഇത്.
രാജ്യത്തെ പണപ്പെരുപ്പം തുടർച്ചയായ എട്ടാം മാസവും ആർബിഐയുടെ പരിധിക്ക് മുകളിൽ ആയതിനാൽ പലിശ നിരക്ക് വർദ്ധന വിപണി നിരീക്ഷകർ പ്രവചിച്ചിരുന്നു. റിപ്പോ ഉയർന്നതോടെ രാജ്യത്തെ ബാങ്കുകൾ വിവിധ നിക്ഷേപ, വായ്പാ പലിശകൾ ഉയർത്തിയേക്കും.