കോഴിക്കോട്: കെ.പി.സി.സി നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച എം.കെ. രാഘവൻ എം.പിക്ക് പിന്തുണയുമായി കെ. മുരളീധരൻ എം.പി. എം.കെ. രാഘവൻ പറഞ്ഞത് പ്രവർത്തകരുടെ പൊതുവികാരമാണെന്നും പാര്‍ട്ടിക്കുള്ളിൽ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
പാർട്ടിയിൽ ഇപ്പോൾ പരസ്പര ചർച്ച നടക്കുന്നില്ല. മിണ്ടാതിരുന്നാൽ ഗ്രേസ് മാർക്ക് എന്നതാണ് അവസ്ഥ. ഡി.സി.സി പ്രസിഡന്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ടു നടത്തിയ പരസ്യ പ്രതികരണം തെറ്റാണ്. കെ.പി.സി.സി അധ്യക്ഷൻ റിപ്പോർട്ട് ചോദിച്ചതിൽ തെറ്റില്ല. പക്ഷേ, ഡി.സി.സി പ്രസിഡന്റ് അത് പരസ്യപ്പെടുത്തരുതായിരുന്നു -മുരളീധരൻ പറഞ്ഞു.
വിയോജിപ്പും വിയോജനക്കുറിപ്പും വിമർശനവുമൊന്നും പറ്റാത്ത, വാഴ്ത്തലും പുകഴ്ത്തലും മാത്രമായ കാലഘട്ടത്തിലാണ് കോൺഗ്രസെന്ന് സംശയിക്കുന്നുവെന്നാണ് എം.കെ. രാഘവൻ എം.പി കഴിഞ്ഞ ദിവസം വിമർശിച്ചത്. സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണമെന്നതാണ് കോണ്‍ഗ്രസിലെ സാഹചര്യമെന്ന് പറയേണ്ടിവന്നതിൽ ദുഃഖമുണ്ട്. ഉപയോഗിക്കുക, വലിച്ചെറിയുക എന്ന രീതിയാണിപ്പോൾ. സമീപകാലത്തെ ഒരുപാട് സംഭവങ്ങൾ ഈ അഭിപ്രായത്തിന് കാരണമാണ്. പാർട്ടിയിൽ തെരഞ്ഞെടുപ്പ് ഒരിക്കലും നടക്കുമെന്ന് വിശ്വസിക്കുന്നയാളല്ല താൻ. ലീഗിൽ പോലും തെരഞ്ഞെടുപ്പ് നടന്നു. സ്വന്തമായും സ്വന്തക്കാരുടെയും ലിസ്റ്റ് ഉണ്ടാക്കുന്നതിനപ്പുറം പാർട്ടിയുടെ വളർച്ചക്കും ഗുണപര