കൊച്ചി: ബ്രഹ്മപുരത്ത് സിഎൻജി പ്ലാന്റ് സ്ഥാപിക്കുമെന്നും മാലിന്യം പ്രകൃതി വാതകമാക്കി മാറ്റുമെന്നും മന്ത്രി എം ബി രാജേഷ്. ബിപിസിഎല്ലാണ് പ്ലാന്റ് നിർമ്മിക്കുന്നത്. സർക്കാരുമായി തത്വത്തിൽ ധാരണയായിട്ടുണ്ട്. ഒരു വർഷത്തിനകം പ്ലാന്റ് നിർമ്മാണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ വളവും നിർമ്മിക്കും.
മാലിന്യ ശേഖരണം തദ്ദേശ സ്ഥാപനങ്ങൾക്ക് തന്നെയായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുതൽ മുടക്കും പ്രവർത്തന ചെലവും ബിപിസിഎൽ വഹിക്കും. 90 കോടിയുടെ പ്ലാന്റ് ആണ് നിർമ്മിക്കുന്നത്. വളം സർക്കാർ വിപണിയിലെത്തിക്കും.