ഇലന്തൂർ നരബലിക്കേസിലെ പ്രതികളായ ഭഗവൽസിങ്ങിനും ലൈലക്കും കടബാധ്യതയായുള്ളത് 13 ലക്ഷത്തിലേറെ രൂപ. പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിൽ എട്ട് ലക്ഷം രൂപ മകളുടെ വിദ്യാഭ്യാസത്തിനായി ഇലന്തൂർ സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്തതാണ്. 50,000 മാത്രമാണ് ഇതിൽ തിരിച്ചടച്ചത്. ബാക്കി തുക ആഭിചാര കർമങ്ങൾക്കായി ഉപയോഗിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. രണ്ടുപേരിൽനിന്നായി ഒന്നരലക്ഷം രൂപ ഇവർ കടം വാങ്ങിയിട്ടുണ്ട്. കടബാധ്യത മറികടന്ന് ഐശ്വര്യമുണ്ടാകാനും സാമ്പത്തിക ഉന്നമനത്തിനുമായാണ് ആഭിചാരക്രിയകളടക്കം നടത്തിയതെന്ന് പൊലീസിന് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക വിവരങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയത്.
ഭഗവൽസിങ്-ലൈല ദമ്പതികളുടെ കടബാധ്യത 13 ലക്ഷത്തിലേറെ; എട്ട് ലക്ഷം വായ്പയെടുത്തത് മകളുടെ വിദ്യാഭ്യാസത്തിന്
Oct 13, 2022, 7:19 am GMT+0000
payyolionline.in
‘പഠിക്കുന്ന സ്ഥാപനത്തിലെത്തി, കൂട്ടുകാരുമായി പിന്തുടര്ന്നു’; ന്യ ..
‘ശ്രീദേവി’ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത് പൊലീസ്, 100 ല ..