ദില്ലി: ഹരിയാനയിൽ മദ്യം കഴിച്ചതിന് പിന്നാലെ 19പേർ മരിച്ചു. യമുനാനഗറിലെ മണ്ഡേബാരി, പഞ്ചേതോ കാ മജ്‌ര, ഫൂസ്‌ഗഡ്, സരൺ ഗ്രാമങ്ങളിലും അംബാല ജില്ലയിലുമാണ് മദ്യം കഴിച്ചതിന് പിന്നാലെ ആളുകള്‍ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവിന്റെയും ജനനായക് ജനതാ പാർട്ടി (ജെജെപി) നേതാവിന്റെയും മക്കളുൾപ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യദുരന്തത്തെ തുടർന്ന് മനോഹർലാൽ ഖട്ടർ സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മുമ്പ് നടന്ന സമാന സംഭവങ്ങളിൽ നിന്ന് പാഠം പഠിക്കുന്നതിൽ ഹരിയാന സർക്കാർ പരാജയപ്പെട്ടെന്ന് പാർട്ടികൾ ആരോപിച്ചു.
മദ്യം കഴിച്ചതിന് പിന്നാലെ 19 പേർ മരിച്ചു, നിരവധിപേർ ആശുപത്രിയിൽ, ദുരന്തത്തിൽ ഞെട്ടി ഹരിയാന
Nov 11, 2023, 8:49 am GMT+0000
payyolionline.in
ആഘോഷങ്ങളുടെ പേരിൽ സർക്കാർ ധൂർത്തടിക്കുന്നു; സർക്കാരിനെ വിമർശിച്ച് ഗവർണർ
മഴയും കാറ്റും; ദില്ലിയിലെ വായു മലിനീകരണ തോതിൽ കുറവ്, ഗുണനിലവാരത്തിൽ നേരിയ പു ..