തിരുവനന്തപുരം: രൂക്ഷമായ വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി സ്പീക്കര്‍. ചര്‍ച്ചയുടെ അവസാനം പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി. പ്രമേയം തള്ളിയതിന് പിന്നാലെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സംസ്ഥാന സർക്കാറിൻറെ ധൂർത്തും നികുതി പിരിവിലെ കെടുകാര്യസ്ഥതയുമാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാരണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. എന്നാല്‍, കേന്ദ്രമാണ് എല്ലാറ്റിനും ഉത്തരവാദിയെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. സാമ്പത്തിക പ്രതിസന്ധിയിലെ അടിയന്തിരപ്രമേയ നോട്ടീസിൽ സഭ നിർത്തിയുള്ള ചർച്ചയിൽ രൂക്ഷമായ വാദ പ്രതിവാദങ്ങളാണ് നടന്നത്.ദില്ലി സമരത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിൻറെ അടിയന്തിര പ്രമേയ നോട്ടീസ് ചർച്ചക്ക് എടുക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്.