കോഴിക്കോട് ∙ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഫൊറന്‍സിക് വാര്‍ഡിലെ അന്തേവാസി ചാടിപ്പോയി. മലപ്പുറം വേങ്ങര സഞ്ചിത് പാസ്വാന്‍ വധക്കേസിലെ പ്രതി പൂനം ദേവിയാണ് കടന്നുകളഞ്ഞത്. ശനിയാഴ്ചയാണ് പൂനംദേവിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. ഞായറാഴ്ച പുലർച്ചെ ചാടിപ്പോയി.
ശുചിമുറിയുടെ വെന്റിലേറ്റര്‍ ഗ്രില്‍ ഇളക്കിയ നിലയില്‍ കണ്ടെത്തി. ഇതു ശ്രദ്ധയിൽപെട്ട സുരക്ഷാ ജീവനക്കാർ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. െപാലീസ് അന്വേഷണം ആരംഭിച്ചു. ഭർത്താവ് സഞ്ചിത് പാസ്വാനെ പൂനം ദേവി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മുന്‍പ് കുതിരവട്ടത്തുനിന്ന് രണ്ടു അന്തേവാസികൾ ചാടിപ്പോയിരുന്നു.