തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസുകളുടെ എണ്ണം വളരെ കുറവാണെന്ന് ഇന്ന് ധനമന്ത്രി അവതരപ്പിച്ച സംസ്ഥാന ബജറ്റിൽ വ്യക്തമാക്കുന്നു. കേരളത്തിൽ രജിസ്റ്റർ ചെയ്യേണ്ടതായ ബസുകള്‍ പോലും താരതമ്യേന നികുതി കുറവുള്ള നാഗാലാന്റ്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രജിസ്റ്റര്‍ ചെയ്യുകയും കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളുടെ പിൻബലത്തിൽ സംസ്ഥാനത്ത് സ്ഥിരമായി സര്‍വീസ് നടത്തുകയുമാണ്. ഇത് നികുതി നഷ്ടത്തോടൊപ്പം രജിസ്ട്രേഷൻ ഫീസ് ഇനത്തിലും ഫിറ്റ്നസ് ടെസ്റ്റ് ഫീസ് ഇനത്തിലും വലിയ നഷ്ടമാണ് സംസ്ഥാന സര്‍ക്കാറിന് ഉണ്ടാക്കുന്നതെന്നും ബജറ്റ് പ്രസംഗം വിശദീകരിക്കുന്നു.