സർക്കാരുകളുടെ ബുൾഡോസർ രാജ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി

news image
Sep 2, 2024, 10:00 am GMT+0000 payyolionline.in

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ സർക്കാരുകൾ നടപ്പിലാക്കുന്ന ബുൾഡോസർ രാജ് നടപടികൾക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. കേസിൽ പ്രതിയായത് കൊണ്ട് മാത്രം ഒരാളുടെ കെട്ടിടം പൊളിക്കാൻ സർക്കാരിന് എങ്ങനെ കഴിയുമെന്ന് സുപ്രീംകോടതി ചോദിച്ചു.

കെട്ടിട്ടം പൊളിക്കുന്നതിന് രാജ്യവ്യാപകമായി മാർഗരേഖ പുറത്തിറക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.സെപ്റ്റംബർ 17ന് സുപ്രീംകോടതി ഹരജി വീണ്ടും പരിഗണിക്കും. രാജ്യവ്യാപകമായി ബുൾഡോസർ രാജ് നടപടികൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് വാദം നടത്തിയത്. ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

പ്രതി ക്രിമിനൽ കുറ്റത്തിൽ ഉൾപ്പെട്ടതുകൊണ്ട് മാത്രം അയാളുടെ കെട്ടിടങ്ങൾ പൊളിക്കാൻ കഴിയില്ലെന്ന് സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ തുഷാർ മേത്ത വാദിച്ചു. നിർമാണം നിയമവിരുദ്ധമാണെങ്കിൽ മാത്രമെ പൊളിക്കൽ പാടുള്ളൂവെന്നും കേന്ദ്ര സർക്കാരിൻ്റെ നിലപാട് മേത്ത അറിയിച്ചു. അതേസമയം, ചിലർ വിഷയം കോടതിക്ക് മുന്നിൽ തെറ്റായി അവതരിപ്പിക്കുകയാണെന്നും സോളിസിറ്റർ ജനറൽ വാദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe