ഓണ്‍ലൈനിൽ പരസ്യം നൽകി പത്തുവിവാഹം: 11ാം വിവാഹത്തിന് ഇടയിൽ പൊലീസ് പ്രതിയെ പന്തലിൽനിന്ന് പിടിച്ചു

news image
Jun 7, 2025, 3:43 am GMT+0000 payyolionline.in

സിനിമാക്കഥയെ വെല്ലുന്ന കഥ മെനഞ്ഞും ഓണ്‍ലൈനില്‍ വിവാഹ പരസ്യം നല്‍കിയും പത്തുപേരെ വിവാഹം കഴിച്ച യുവതിയെ നാടകീയമായി പിടികൂടി പൊലീസ്.  എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയായ രേഷ്മയാണ് കുടുങ്ങിയത്. രണ്ടുവയസുള്ള കുഞ്ഞും രേഷ്മയ്ക്കുണ്ട്. പതിനൊന്നാമത്തെ വിവാഹത്തിനായി വധുവായി അണിഞ്ഞൊരുങ്ങി ഓഡിറ്റോറിയത്തിലേക്ക് പോകുന്നതിനിടെയാണ് പൊലീസ് രേഷ്മയെ പൊക്കിയത്. പ്രതിശ്രുത വരനായ തിരുവനന്തപുരത്തുള്ള പഞ്ചായത്ത് അംഗവും ബന്ധുവും ചേര്‍ന്നാണ് രേഷ്മയെ പൊലീസിലേല്‍പ്പിച്ചത്.

എന്നെ അമ്മ ദത്തെടുത്ത് വളര്‍ത്തിയതാ, കെട്ടിച്ചു വിടാന്‍ അവര്‍ക്ക് താല്‍പര്യം ഇല്ല

ഒന്നരമാസം മുന്‍പ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്തംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. ജൂലൈയില്‍ തിരുവനന്തപുരം സ്വദേശിയുമായും രേഷ്മ വിവാഹം ഉറപ്പിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവാഹപരസ്യം നല്‍കുന്ന ഗ്രൂപ്പില്‍ നിന്നാണ് പഞ്ചായത്തംഗത്തിന്‍റെ ഫോണിലേക്ക് മേയ് 29ന് ആദ്യം വിളിയെത്തിയത്. രേഷ്മയുടെ അമ്മയാണെന്ന് പറഞ്ഞ് ഒരു സ്ത്രീ സംസാരിച്ചു. പിന്നാലെ രേഷ്മയുടെ ഫോണ്‍ നമ്പറും കൈമാറി. തുടര്‍ന്ന് രേഷ്മയും പഞ്ചായത്തംഗവും സംസാരിക്കുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ജൂണ്‍ നാലിനാണ് ഇവര്‍ കോട്ടയത്തെ പ്രമുഖ മാളില്‍ വച്ച് നേരില്‍ കണ്ടത്. ആറുമാസം കഴിഞ്ഞ് വിവാഹം നടത്താമെന്നായിരുന്നു ഇരുവരും ചേര്‍ന്ന് തീരുമാനിച്ചതും.

അമ്മ തന്നോട് ഭയങ്കര പോരാണെന്നും തന്നെ ദത്തെടുത്ത് വളര്‍ത്തിയതാണെന്നും വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നതില്‍ താല്‍പര്യമില്ലെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. രേഷ്മയുടെ കഥ കേട്ട് മനസലിഞ്ഞ യുവാവ് ആറുമാസം വരെ കാത്തിരിക്കേണ്ടെന്നും ഉടന്‍ തന്നെ വിവാഹം നടത്താമെന്നും  പറഞ്ഞ് തിരുവനന്തപുരത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് രേഷ്മ വ്യാഴാഴ്ച തിരുവനന്തപുരം വെമ്പായത്തുള്ള യുവാവിന്‍റെ സുഹൃത്തിന്‍റെ വീട്ടിലെത്തി. ഇവിടെ വച്ച് രേഷ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ പ്രതിശ്രുത വരന്‍ ബന്ധുവിനോട് വിവരം പറഞ്ഞു. വിവാഹത്തിനായി ഒരുങ്ങുന്നതിനായി രേഷ്മ ബ്യൂട്ടി പാര്‍ലറിലേക്ക് കയറിയതും ബന്ധുവും യുവാവും ചേര്‍ന്ന് ബാഗ് പരിശോധിച്ചു. ഇതോടെയാണ് മുന്‍പ് വിവാഹിതയായതിന്‍റെ രേഖകള്‍ കണ്ടെടുത്തത്. ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe