ഡിജിറ്റൽ സർവേ: മറ്റ് സംസ്ഥാനങ്ങൾക്ക് കേരളം പ്രചോദനമായി മാറിയെന്ന് മന്ത്രി കെ രാജൻ

news image
Jun 27, 2025, 10:21 am GMT+0000 payyolionline.in

കേരള മോഡൽ രാജ്യത്തിന് മുൻപാകെ അവതരിപ്പിച്ച് ഡിജിറ്റൽ സർവ്വെ കോൺക്ലേവ്. ഭൂ പരിപാലനം ആധുനിക വല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ നടന്നു വരുന്ന ഡിജിറ്റല്‍ സര്‍വേ പദ്ധതിയെ അധികരിച്ച് കേരള സർക്കാരിന്റെ റവന്യൂ വകുപ്പും സർവേ ഭൂരേഖ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഭൂമി’ ദേശീയ കോൺക്ളേവിന് ഇന്നലെ കോവളത്തെ ഉദയ് സമുദ്ര ബീച്ച് ഹോട്ടലിൽ തുടക്കമായി.

ജൂൺ 25 ന് നിശാഗന്ധിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് കോൺക്ളേവ് ഉദ്ഘാടനം ചെയ്തത്. ഹിമാചല്‍ പ്രദേശിലെ റവന്യു വകുപ്പ് മന്ത്രിയുള്‍പ്പെടെ 22 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും മറ്റ് പ്രതിനിധികളും ലാൻഡ് റിസോഴ്സസ് വകുപ്പിൽ നിന്നും സർവേ ഓഫ് ഇന്ത്യയിൽ നിന്നും നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ പോലുള്ള സ്ഥാപനങ്ങളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന കോൺക്ളേവിനെ റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ അഭിസംബോധന ചെയ്തു.

 

ഭൂ പരിഷ്കരണത്തിലൂടെ ലോകത്തിനു തന്നെ മാതൃകയായ കേരളത്തില്‍ നടക്കുന്ന രണ്ടാം ഭൂ പരിഷ്ക്കരണമായിരിക്കും ഡിജിറ്റല്‍ സര്‍വേ എന്നും ,ഭൂപരിഷകരണം പോലെ രാജ്യത്തിനാകെ ഇത് മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു ഭൂരേഖ പരിപാലന ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് 2022 ൽ ആരംഭിച്ച ഡിജിറ്റൽ സർവേ .

സംസ്ഥാനത്ത് 1966ൽ പരമ്പരാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് റീ സർവേ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പൂര്‍ത്തികരിക്കുവാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് 2022 ല്‍ ആധുനിക സര്‍വേ ഉപകരണങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ‘എന്‍റെ ഭൂമി ‘ എ‍ന്ന പേരില്‍ കേരളത്തില്‍ ഡിജിറ്റല്‍ സര്‍വേ ആരംഭിക്കുന്നത്. ഈ പദ്ധതിക്കായി 858 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത് . ഒരു സംസ്ഥാനം ഏറ്റെടുത്തു നടത്തിയ ഏറ്റവും വലിയ സർവേ പദ്ധതിയാണിത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തി കരിക്കാനാണ് സര്‍ക്കാര്‍ ലക്‌ഷ്യം വെച്ചിട്ടുള്ളത്‌ .ഇത് വരെയുള്ള അനുഭവം പരിശോധിച്ചാല്‍ തീരുമാനിച്ച സമയത്തിനുള്ളില്‍ തന്നെ ലക്‌ഷ്യം കൈവരിക്കാന്‍ കഴിയുമെന്നതുറപ്പാണ് .ഇതിനകം 312 വില്ലേജുകളിലായി 54.52 ലക്ഷം ലാൻഡ് പാഴ്സലുകൾ അളക്കുകയും 7.43ലക്ഷം ഹെക്ടർ ഭൂമി അളന്നു തിട്ടപ്പെടുത്തുകയും ചെയ്തു. ഭൂമി കൈവശം വെച്ച് വരുന്നവര്‍ക്ക് കൃത്യമായ വിസ്തീര്‍ണവും ഉറപ്പു വരുത്തുക എന്നതാണ് ലക്‌ഷ്യം .ഭൂ ഉടമകള്‍ക്ക് കണ്‍ക്ലൂസീവ് ആയ ഉടമസ്ഥത ഉറപ്പു വരുത്തുന്നതിനായി ഒരു സെറ്റില്‍മെന്റ് ആക്ട്‌ കൊണ്ട് വരുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു ഭൂരേഖ പരിപാലനത്തിൽ തുല്യനീതി നടപ്പാക്കാൻ കേരളത്തിന്റെ ശ്രമങ്ങൾ മറ്റു സംസ്ഥാനങ്ങള്‍ക്കും പ്രചോദനമാകട്ടെയെന്ന് മന്ത്രി ആശംസിച്ചു.

 

കേരള മോഡൽ രാജ്യത്തിന് മുൻപാകെ അവതരിപ്പിച്ച് ഡിജിറ്റൽ സർവ്വെ കോൺക്ലേവ്. ഭൂ പരിപാലനം ആധുനിക വല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ നടന്നു വരുന്ന ഡിജിറ്റല്‍ സര്‍വേ പദ്ധതിയെ അധികരിച്ച് കേരള സർക്കാരിന്റെ റവന്യൂ വകുപ്പും സർവേ ഭൂരേഖ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഭൂമി’ ദേശീയ കോൺക്ളേവിന് ഇന്നലെ കോവളത്തെ ഉദയ് സമുദ്ര ബീച്ച് ഹോട്ടലിൽ തുടക്കമായി.

ജൂൺ 25 ന് നിശാഗന്ധിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് കോൺക്ളേവ് ഉദ്ഘാടനം ചെയ്തത്. ഹിമാചല്‍ പ്രദേശിലെ റവന്യു വകുപ്പ് മന്ത്രിയുള്‍പ്പെടെ 22 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും മറ്റ് പ്രതിനിധികളും ലാൻഡ് റിസോഴ്സസ് വകുപ്പിൽ നിന്നും സർവേ ഓഫ് ഇന്ത്യയിൽ നിന്നും നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ പോലുള്ള സ്ഥാപനങ്ങളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന കോൺക്ളേവിനെ റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ അഭിസംബോധന ചെയ്തു.

 

ഭൂ പരിഷ്കരണത്തിലൂടെ ലോകത്തിനു തന്നെ മാതൃകയായ കേരളത്തില്‍ നടക്കുന്ന രണ്ടാം ഭൂ പരിഷ്ക്കരണമായിരിക്കും ഡിജിറ്റല്‍ സര്‍വേ എന്നും ,ഭൂപരിഷകരണം പോലെ രാജ്യത്തിനാകെ ഇത് മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു ഭൂരേഖ പരിപാലന ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് 2022 ൽ ആരംഭിച്ച ഡിജിറ്റൽ സർവേ .

സംസ്ഥാനത്ത് 1966ൽ പരമ്പരാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് റീ സർവേ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പൂര്‍ത്തികരിക്കുവാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് 2022 ല്‍ ആധുനിക സര്‍വേ ഉപകരണങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ‘എന്‍റെ ഭൂമി ‘ എ‍ന്ന പേരില്‍ കേരളത്തില്‍ ഡിജിറ്റല്‍ സര്‍വേ ആരംഭിക്കുന്നത്. ഈ പദ്ധതിക്കായി 858 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത് . ഒരു സംസ്ഥാനം ഏറ്റെടുത്തു നടത്തിയ ഏറ്റവും വലിയ സർവേ പദ്ധതിയാണിത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തി കരിക്കാനാണ് സര്‍ക്കാര്‍ ലക്‌ഷ്യം വെച്ചിട്ടുള്ളത്‌ .ഇത് വരെയുള്ള അനുഭവം പരിശോധിച്ചാല്‍ തീരുമാനിച്ച സമയത്തിനുള്ളില്‍ തന്നെ ലക്‌ഷ്യം കൈവരിക്കാന്‍ കഴിയുമെന്നതുറപ്പാണ് .ഇതിനകം 312 വില്ലേജുകളിലായി 54.52 ലക്ഷം ലാൻഡ് പാഴ്സലുകൾ അളക്കുകയും 7.43ലക്ഷം ഹെക്ടർ ഭൂമി അളന്നു തിട്ടപ്പെടുത്തുകയും ചെയ്തു. ഭൂമി കൈവശം വെച്ച് വരുന്നവര്‍ക്ക് കൃത്യമായ വിസ്തീര്‍ണവും ഉറപ്പു വരുത്തുക എന്നതാണ് ലക്‌ഷ്യം .ഭൂ ഉടമകള്‍ക്ക് കണ്‍ക്ലൂസീവ് ആയ ഉടമസ്ഥത ഉറപ്പു വരുത്തുന്നതിനായി ഒരു സെറ്റില്‍മെന്റ് ആക്ട്‌ കൊണ്ട് വരുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു ഭൂരേഖ പരിപാലനത്തിൽ തുല്യനീതി നടപ്പാക്കാൻ കേരളത്തിന്റെ ശ്രമങ്ങൾ മറ്റു സംസ്ഥാനങ്ങള്‍ക്കും പ്രചോദനമാകട്ടെയെന്ന് മന്ത്രി ആശംസിച്ചു.

 

ഹിമാചൽ പ്രദേശ് റവന്യു മന്ത്രി ജഗത് സിംഗ് നെഗി കോൺക്ലെവിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കേരളം എല്ലാ സംസ്ഥാനങ്ങൾക്കും ഭൂരേഖ പരിപാലനത്തിൽ മാതൃകയാണെന്നും മറ്റു സംസ്ഥാനങ്ങള്‍ ഭൂരേഖാപരിപാലനത്തില്‍ കേരളത്തെ പിന്തുടരണ അദ്ദേഹം പറഞ്ഞു.

റവന്യു സെക്രട്ടറി എം. ജി രാജമാണിക്യം ഐ.എ.എസ് പൊതുഭരണ വകുപ്പ് സെക്രട്ടറി ബിജു കെ ഐ.എ.എസ്, ലാൻഡ് റവന്യു കമ്മീഷണർ മുഹമ്മദ്‌ സഫീറുള്ള ഐ.എ.എസ് സർവേയര്‍ ജനറൽ ഓഫ് ഇന്ത്യ, ഹിതേഷ് കുമാർ മക്വാന ഐ എ എസ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe