തിക്കോടി: ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പിടിച്ചടക്കി. 17 ൽ 10 സീറ്റും നേടിയാണ് എൽ.ഡി.എഫ് അട്ടിമറി വിജയം നേടിയത്. യു.ഡി.എഫിന് 7 സീറ്റുകൾ ലഭിച്ചു. എൽ.ഡി.എഫിൽ എൽ.ജെ.ഡിക്ക് 2 സീറ്റും സി.പി.ഐക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. യു.ഡി.എഫിൽ കോൺഗ്രസ്സിന് 4 സീറ്റും മുസ്ലിം ലീഗിന് 3 സീറ്റും ലഭിച്ചു.
മുന്‍പ് ഡിഐസി എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് മത്സരിച്ചപ്പോഴാണ് തിക്കോടി പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിച്ചത്. 2015 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 13 സീറ്റും എല്‍ഡിഎഫിന് 4 സീറ്റും മാത്രമാണ് ലഭിച്ചത്. തുടക്കത്തില്‍ യുഡിഎഫിനൊപ്പം ഉണ്ടായിരുന്ന രണ്ട് അംഗങ്ങള്‍ ഉള്ള എല്‍ജെഡി എല്‍ഡിഎഫിനൊപ്പം പിന്നീട് നിന്നെങ്കിലും അംഗബലം കുറവായതിനാല്‍ പയ്യോളിയിലേത് പോലുള്ള ഭരണമാറ്റം ഉണ്ടായില്ല.
തിക്കോടിപഞ്ചായത്ത് വിജയികള്‍ (മുന്നണി, ഭൂരിപക്ഷം ക്രമത്തില്‍)
1. സിനിജ (എൽ ഡി എഫ് 15)
2. ബിനു കാരോളി (യു ഡി എഫ് ,298 )
3 പ്രനില സത്യൻ (എൽഡിഎഫ്, 83)
4 ദിബിഷ (എൽഡിഎഫ്, 110)
5 ശ്രീലക്ഷ്മി കൃഷ്ണ (എൽഡിഎഫ്, 526 )
6. രാമചന്ദ്രൻ കുയ്യണ്ടി (എൽഡിഎഫ്, 108)
7. യു.കെ സൗജത്ത് ( യു ഡി എഫ് , 445 )
8. ജമീല സമദ് (എൽഡിഎഫ്, 24)
9. വിബിത ബൈജു (എൽ ഡി എഫ് , 233 )
10. അബ്ദുല്ലക്കുട്ടി (എൽ ഡി എഫ് , 191)
11. ആർ. വിശ്വൻ ( എൽ ഡി എഫ് , 208)
12. കെ.പി. ഷക്കീല (യു ഡി എഫ് , 240)
13. സന്തോഷ് തിക്കോടി (യുഡിഎഫ്,309 )
14. വി.കെ. അബ്ദുൾ മജീദ് (യുഡിഎഫ്,367 )
15. ജിഷ കാട്ടിൽ (എൽ ഡി എഫ്, 169)
16. സുവീഷ് പള്ളിത്താഴ (യുഡിഎഫ്, 11)
17. ജയകൃഷ്ണൻ (യുഡിഎഫ്, 90)