ദില്ലി: അബദ്ധത്തിൽ അതിര്‍ത്തി കടന്നതിന് പാകിസ്ഥാൻ കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാന്റെ മോചനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും മറുപടി നൽകി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍. വിദേശകാര്യ മന്ത്രാലയം വൈകിട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ബിഎസ്എഫ് ജവാന്റെ മോചനവുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ന്നത്. പാക് കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാവൻ പികെ സാഹുവിനെക്കുറിച്ച് ഇപ്പോള്‍ അപ്ഡേറ്റ് നൽകാനില്ലെന്ന് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിര്‍ത്തലായിട്ടും ബിഎസ്എഫ് ജവാൻ പൂര്‍ണം ഷായുടെ മോചനത്തിൽ അവ്യക്തത തുടരുകയാണ്. എത്രയും പെട്ടെന്ന് മോചനം സാധ്യമാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ മാസമാണ് കര്‍ഷകരെ സഹായിക്കാൻ പോയ യുപിയിലെ ജവാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തത്. പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടടുത്ത ദിവസമാണ് ബിഎസ്എഫ് ജവാൻ പൂര്‍ണം ഷാ പാക് റേഞ്ചേഴ്സിന്റെ പിടിയിലായത്. ജവാൻ കസ്റ്റഡിയിലാണെന്ന ഔദ്യോഗിക കുറിപ്പ് പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല. പിടിയിലായ ബിഎസ്എപ് ജവാനെ ദിവസങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാൻ അതിര്‍ത്തി മേഖലയിൽ നിന്ന് മാറ്റിയിരുന്നു. കർഷകരെ സഹായിക്കാൻ പോയ യുപിയിലെ ജവാനെയാണ് പാകിസ്ഥാന് കസ്റ്റഡിയിലെടുത്തത്.