‘കാമുകി ഒറ്റയ്ക്കാകുമെന്ന് പേടിച്ചാണ് താന്‍ കൊലപതാകം നടത്തിയതെന്നും സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നുവെന്നും അഫാൻ പറഞ്ഞു .
കാമുകിയുടെ മൃതദേഹം കണ്ടെത്തിയത് തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു ചതച്ച നിലയിലെന്ന് നാട്ടുകാർ. കാമുകിയെ തനിച്ചാക്കാനാകില്ലെന്ന കരുതിയാണ് കാമുകിയെയും വെട്ടിക്കൊന്നത്.
രണ്ട് മണിക്കൂറിനുള്ളിൽ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത് 6 പേരെയാണ് 23കാരൻ അഫാൻ വെട്ടിയത്. അതിൽ 5 പേർ മരിച്ചു. ആദ്യം പാങ്ങോട്ടുള്ള വീട്ടിലെത്തി 88 കാരിയായ മുത്തശ്ശി സൽമാ ബീവിയെ വെട്ടിക്കൊന്നു പിന്നീട് വല്യച്ഛന്റെ വീട്ടിലെത്തി, വല്യച്ഛൻ ലത്തിഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊന്നു.
ഒടുവിൽ സ്വന്തം വീട്ടിലെത്തി 9-ാം ക്ലാസുകാരനായ അനിയനെയും കാമുകിയെയും അമ്മയെയും വെട്ടി. വെട്ടേറ്റ 6 പേരിൽ 5 പേരും മരിച്ചു. ശേഷം വിഷം കഴിച്ച പ്രതി സ്റ്റേഷനിൽ കീഴടങ്ങി.
അമ്മയെ അതീവ ഗുരുതരാവസ്ഥയിൽ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി 23 കാരൻ അഫാനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.