സംസ്ഥാന പൊലീസ് മേധാവി: ചുരുക്കപ്പട്ടികയിൽ നിന്ന് എം.ആർ. അജിത് കുമാർ പുറത്ത്

news image
Jun 26, 2025, 9:39 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയാകാനുള്ളവരുടെ യു.പി.എസ്.സിയുടെ ചുരുക്കപ്പട്ടിക പുറത്ത്. പട്ടികയിൽ നിന്ന് എം.ആർ. അജിത് കുമാറിനെ ഒഴിവാക്കി. നിധിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ളത്. ആറുപേരുടെ പട്ടികയിൽ നിന്ന് സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ മൂന്നുപേരടങ്ങുന്ന ചുരുക്ക​പ്പട്ടികയാണ് തയാറാക്കിയത്. ഒന്ന്, രണ്ട്, മൂന്ന് റാങ്കിലുള്ളവരെയാണ് യു.പി.എസ്.സി അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയത്.

പട്ടികയിൽ ആറാംസ്ഥാനത്തായിരുന്നു അജിത് കുമാർ. ഇദ്ദേഹം എ.ഡി.ജി.പി റാങ്കിലുള്ളവരായതിനാൽ പരി​ഗണിക്കേണ്ട എന്നായിരുന്നു യു.പി.എസ്.സിയുടെ തീരുമാനം. ഈ മൂന്നുപേരിൽ നിന്ന് ഒരാളെ മന്ത്രിസഭായോഗം ഡി.ജി.പിയായി തെരഞ്ഞെടുക്കും.

നിലവിലെ സാഹചര്യത്തിൽ നിധിൻ അഗർവാളോ റവാഡ ചന്ദ്രശേഖറോ ഡി.ജി.പിയാകാനാണ് സാധ്യതയുളളത്. യോഗേഷ് ഗുപ്ത സർക്കാറുമായി ഇടഞ്ഞുനിൽക്കുകയാണെന്നതിനാൽ അദ്ദേഹത്തെ ഡി.ജി.പിയാക്കാൻ സാധ്യതയില്ല. നിധിൻ അഗർവാൾ നിലവിൽ സംസ്ഥാന റോഡ് സേഫ്റ്റി കമീഷണറാണ്. നേരത്തേ ബി.എസ്.എഫിന്റെ ഡയറക്ടർ ജനറലായിരുന്നു.

റവാഡ ചന്ദ്രശേഖർ കേന്ദ്ര ഡെപ്യൂട്ടേഷനിലാണുള്ളത്. കേന്ദ്ര ഐ.ബി സ്​പെഷ്യൽ ഡയറക്ടറാണ് ഇദ്ദേഹം. നിലവിൽ ഡി.ജി.പിയാകാൻ 30 വർഷം സർ​വീസോ ഡി.ജി.പി റാങ്കോ ഉള്ളവരെയാണ് പൊലീസ് മേധാവിയാകാൻ പരിഗണിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe