തിരുവനന്തപുരം: ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിലും കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലും പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ദിവസമാണെന്ന് പിണറായി വിജയൻ പറഞ്ഞു. ബിജെപി സർക്കാർ കുറ്റവാളികളെ സംരക്ഷിച്ച്, കഠിനാധ്വാനം നടത്തി പഠിച്ച കുട്ടികളെ ബുദ്ധിമുട്ടിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് അതിന്റെ അജണ്ട നടപ്പാക്കുകയാണെന്നും അതിനായി എല്ലാ വളഞ്ഞ വഴികളും അവർ സ്വീകരിച്ചിരുന്നെന്നും പിണറായി വിജയൻ പറഞ്ഞു. വർഗീയതയെ വലിയതോതിൽ ഉപയോഗിക്കുക, ജനങ്ങളെ വ്യത്യസ്ത ചേരികളിൽ ആക്കുക ഇതായിരുന്നു ബിജെപിയുടെ ആർഎസ്എസിൻ്റെയും ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലായിരുന്നു ബിജെപിയെ പിന്തുണച്ചവർ സ്വീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു. കഠിനാധ്വാനം നടത്തി പഠിച്ച കുട്ടികൾ ബുദ്ധിമുട്ടിലായി. സമൂഹത്തിലെ ഇടത്തരക്കാരുടെ കുട്ടികളാണ് കൂടുതലും ബുദ്ധിമുട്ടിലായത്. കുട്ടികളുടെ അധ്വാനം വെറുതെ പാഴാകുന്ന അവസ്ഥ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
