‘കാമുകി ഒറ്റയ്ക്കാകുമെന്ന് പേടി’; വെട്ടികൊന്നതിന് പിന്നിലെ കാരണം പറഞ്ഞ് അഫാന്‍…

news image
Feb 25, 2025, 1:36 am GMT+0000 payyolionline.in

 

‘കാമുകി ഒറ്റയ്ക്കാകുമെന്ന് പേടിച്ചാണ് താന്‍ കൊലപതാകം നടത്തിയതെന്നും സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നുവെന്നും അഫാൻ പറഞ്ഞു .

കാമുകിയുടെ മൃതദേഹം കണ്ടെത്തിയത് തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു ചതച്ച നിലയിലെന്ന് നാട്ടുകാർ. കാമുകിയെ തനിച്ചാക്കാനാകില്ലെന്ന കരുതിയാണ് കാമുകിയെയും വെട്ടിക്കൊന്നത്.

 

രണ്ട് മണിക്കൂറിനുള്ളിൽ വ്യത്യസ്‌ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത് 6 പേരെയാണ് 23കാരൻ അഫാൻ വെട്ടിയത്. അതിൽ 5 പേർ മരിച്ചു. ആദ്യം പാങ്ങോട്ടുള്ള വീട്ടിലെത്തി 88 കാരിയായ മുത്തശ്ശി സൽമാ ബീവിയെ വെട്ടിക്കൊന്നു പിന്നീട് വല്യച്ഛന്റെ വീട്ടിലെത്തി, വല്യച്‌ഛൻ ലത്തിഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊന്നു.

 

ഒടുവിൽ സ്വന്തം വീട്ടിലെത്തി 9-ാം ക്ലാസുകാരനായ അനിയനെയും കാമുകിയെയും അമ്മയെയും വെട്ടി. വെട്ടേറ്റ 6 പേരിൽ 5 പേരും മരിച്ചു. ശേഷം വിഷം കഴിച്ച പ്രതി സ്റ്റേഷനിൽ കീഴടങ്ങി.

 

അമ്മയെ അതീവ ഗുരുതരാവസ്‌ഥയിൽ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി 23 കാരൻ അഫാനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe