കൊയിലാണ്ടി: കൊല്ലം റെയിൽവെ ഗേറ്റിനു സമീപം തീവണ്ടി തട്ടി മരിച്ച അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. സിൽക്ക് ബസാർ കൊല്ലംവളപ്പിൽ സുരേഷിൻ്റെ ഭാര്യ പ്രവിതയും (35 ), മകൾ അനിഷ്കയാണെന്നും (ഒരു വയസ്) ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇന്നു രാവിലെ 11 മണിയോടെയായിരുന്നു ദാരുണമായ സംഭവം. ഡൽഹി കൊച്ചുവേളി ട്രെയിനിനു മുന്നിൽ ചാടുകയായരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു.
മൃതദേഹങ്ങൾ കൊയിലാണ്ടി അഗ്നി രക്ഷാ സേനയെത്തി പെറുക്കിയെടുത്താണ് മോർച്ചറിയിലെക്ക് മാറ്റിയത്.അപകടത്തെ തുടർന്ന് ട്രെയിൻ ഒരു മണിക്കൂറോളം പിടിച്ചിട്ടു.അനാമിക മറ്റൊരു മകളാണ്. നാരായണൻ്റെയും സതിയുടെയും മകളാണ്. സഹോദരൻ: പ്രബീഷ്. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.