കൊയിലാണ്ടി: കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പിടാൻ ദേശീയ പാതയുടെ ഇരുവശത്തും തീർത്ത ചാലുകൾ മെറ്റലിട്ട്ടാർ ചെയ്തെങ്കിലും കനത്ത മഴയിൽ ചാലുകളിലെ മെറ്റൽ പൊളിഞ്ഞ് റോഡിൽ വൻ കുഴികൾ രൂപപ്പെടുന്നത് വാഹനങ്ങൾക്ക് വിനയാവുന്നു. കൊയിലാണ്ടി ഈസ്റ്റ് റോഡ് ജംഗ്ഷൻ മുതൽ മാർക്കറ്റ് റോഡ് വരെയുള്ള ചാലുകൾ നികത്തിയിരുന്നെങ്കിലും മഴ ശക്തമായതോടെ പലയിടങ്ങളിലും മെറ്റൽ ഇളകി കുഴി രൂപപ്പെട്ട നിലയിലാണ്. വലിയ വാഹനങ്ങളുൾപ്പെടെ ഓട്ടോകൾ, ബൈക്കുകൾ എന്നിവയ്ക്കും കുഴിയായി മാറിയ ചാലുകൾ ഭീഷണിയാവുകയാണ്. അപകടം പതിയിരുന്നിട്ടും കുഴികൾ നികത്താൻ നടപടിയില്ലാത്തതിൽ വ്യാപാരികൾ പ്രതിഷേധിച്ച് സമരം നടത്തി.
കൊയിലാണ്ടി ടൗൺ ഹൃദയഭാഗത്ത് ദേശീയ പാത പല ഭാഗത്തും പൊട്ടി പൊളിഞ്ഞു വാഹനങ്ങൾ ഗതാഗതം ദുസ്സഹ കമാവുകയാ ണ് ഇരുചക്ര വാഹനങ്ങൾ വീണ് യാത്ര കാർ ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ദേശീയ പാതയിൽ പൊട്ടിപോളിഞ്ഞ റോഡിൽ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ റീത്ത് സമർപ്പിച്ചു. കെ ഗോപാലകൃഷ്ണൻ റീത്ത് സമർപ്പിച്ചു. കെ എം എ പ്രസിഡന്റ് കെ കെ നിയാസ് ഉദ്ഘാടനം ചെയ്തു
പി .നൗഷാദ്, അരുൺ കുമാർ റിയാസ്, നിഷാദ് , എം ,മൂസ ഇസ്മായിൽ താഹ, ബാലകൃഷ്ണൻ , അമൽ പങ്കെടുത്തു ഇനിയും അധികാരികൾ നടപടി എടുത്തില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്നു നേതാക്കൾ പറഞ്ഞു.