ന്യൂഡൽഹി∙ തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീ കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിക്കുന്നു. ആദ്യം വിധി പ്രസ്താവിച്ച് ജസ്റ്റിസ് ദിനേശ് മഹേശ്വരി സംവരണം ശരിവച്ചു. ഭരണഘടനയുടെ അന്തസത്തയെ ബാധിക്കില്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി വിധിയിൽ പറഞ്ഞു. ആകെ നാല് വിധികളുണ്ടെന്ന് ചീഫ് ജസ്റ്റിസ് യു.യു.ലളിത് പറഞ്ഞു.മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103–ാം ഭേദഗതിക്കെതിരായ ഹർജികളിലാണ് വിധി പറയുന്നത്. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണോ മുന്നാക്ക സംവരണം സംബന്ധിച്ച 103–ാം ഭേദഗതിയെന്നതാണ് ബെഞ്ച് പരിഗണിക്കുന്ന വിഷയം.