വന്ദേഭാരത് എക്സ്പ്രസിന് നേരെ പശ്ചിമബംഗാളിൽ കല്ലെറിഞ്ഞത് നാല് പേർ; ദൃശ്യങ്ങൾ പുറത്ത്

news image
Jan 5, 2023, 2:06 pm GMT+0000 payyolionline.in

കൊൽക്കത്ത: പശ്ചിമബംഗാളിൽ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞത് നാല് പേരെന്ന് റിപ്പോർട്ട്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പശ്ചിമബംഗാളിൽ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട ഹൗറ-ന്യൂ ജാൽപായ്ഗുരി വന്ദേഭാരത് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ജനുവരി മൂന്നിന് നടന്ന കല്ലേറിൽ ​​​ട്രെയിനിന്റെ മൂന്ന് ചില്ലുകൾ തകർന്നിരുന്നു.

കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രായപൂർത്തിയാകാത്തവർ കിഷൻഗഞ്ചിൽ നിന്ന് പിടിയിലായിട്ടുണ്ട്. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുമ്പാകെ ഹാജരാക്കി. ട്രെയിനിലെ കാമറകൾ കല്ലെറിയുന്ന ദൃശ്യം പകർത്തിയിട്ടുണ്ട്. വടക്ക്-കിഴക്കൻ റെയിൽവേയും പശ്ചിമബംഗാൾ റെയിൽവേ പൊലീസും കേസിൽ അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് സംഭവത്തിന് പിന്നിൽ നാല് പേരാണെന്ന വിവരം പുറത്ത് വന്നത്.

ട്രെയിനിന്റെ മുന്നിലെ രണ്ട് ലൈറ്റുകൾക്ക് സമീപവും എല്ലാ ഡോറുകൾക്കടുത്തും സി.സി.ടി.വി കാമറകളുണ്ട്. ഈ ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനും മുമ്പും സമാനമായ രീതിയിൽ ട്രെയിനുകൾക്ക് നേരെ കല്ലെറുണ്ടായിരുന്നു. എന്നാൽ പലപ്പോഴും പ്രതികളെ പിടിക്കാൻ റെയിൽവേക്ക് സാധിച്ചിരുന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe