ദില്ലി: മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തിക്കുകയും ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പ്രതിപക്ഷം. 1800 മണിക്കൂറിലധികമുള്ള പൊറുക്കാനാകാത്ത നിശബ്ദതയ്ക്ക് ശേഷം പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് 30 സെക്കൻഡ് സംസാരിച്ചെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു. മണിപ്പൂരിലെ ഭരണ പരാജയങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ പ്രധാനമന്ത്രി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീകൾക്കെതിരെയാ കുറ്റകൃത്യങ്ങളിൽ ഊന്നി സംസാരിച്ചു. എംപി, യുപി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ അവഗണിക്കാനു ശ്രദ്ധിച്ചെന്നും കോൺഗ്രസിന്റെ രാജ്യസഭാ ചീഫ് വിപ്പ് ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു.
‘1800 മണിക്കൂറിന്റെ നിശബ്ദക്ക് ശേഷം 30 സെക്കന്റ് സംസാരിച്ചു’; മണിപ്പൂർ സംഭവത്തിൽ മോദിക്കെതിരെ പ്രതിപക്ഷം
Jul 20, 2023, 11:40 am GMT+0000
payyolionline.in
മംഗളൂരുവിൽ പെട്ടിക്കടകളിൽ നിന്ന് ലഹരി കലർന്ന 100കിലോ ചോക്ലേറ്റുകൾ പിടികൂടി
മഅദനി കേരളത്തിലെത്തി; തിരുവനന്തപുരത്തുനിന്ന് റോഡ് മാർഗം കരുനാഗപ്പള്ളിയിലേക്കു ..