കൊയിലാണ്ടി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിൻ്റെ വസതിയിൽ കേന്ദ്ര ഏജൻസിയായ ആദായവിഭാഗം പരിശോധന. രാവിലെ 11,30 ടെയാണ് നന്തിയിലെ ഫാരിസിൻ്റെ പരിശോധന ആരംഭിച്ചത്. ചെന്നൈയിൽ നിന്നെത്തിയ 6 ഓളം പേരാണ് പരിശോധന നടത്തിയത്. മൂന്ന്സ്വകാര്യ വാഹനങ്ങളിലാണ് ഇവർ എത്തിയത്. . ഫാരിസ് അബൂബക്കറിൻ്റെ പിതാവ് അബൂബക്കർ മരിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇവിടെ എത്തി ഏറെ നേരം ഫാരിസും കുടുംബവുമായി ചിലവഴിച്ചത് ഏറെ ചർച്ചയായിരുന്നു.
ഭൂമിയിടപാടുമായി ബന്ധപ്പെട്ടുള്ള പരിശോധനയാണ് നടന്നതെന്നാണ് വിവരം.ഫാരിസ് അബൂബക്കർ ഇപ്പോൾ വിദേശത്താണുള്ളതെന്നാണ് വിവരം പരിശോധന വിവരം അറിഞ്ഞതോടെ മാധ്യമപ്പടയും ഇവിടെ ക്ക് ഇരച്ചെത്തിയിരുന്നു.പരിശോധനക്കിടയിൽ ആരേയും വീട്ടിലെക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ഗേറ്റ് അടച്ചു പൂട്ടിയിരുന്നു. വൈകീട്ട്അഞ്ച് മണിയോടെയാണ് പരിശോധന അവസാനിച്ചത്.