മുംബൈ : നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷിച്ചിരുന്ന എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്ക്ഡെയ്ക്കെതിരെ കേസെടുത്ത് സിബിഐ. ഷാരൂഖ് ഖാന്റെ മകനെ കേസിൽ നിന്ന് ഒഴിവാക്കാൻ 25 കോടി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് കേസ്. ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത ഐആർഎസ് ഉദ്യോഗസ്ഥനാണ് സമീർ വാങ്ക്ഡെ.
ആര്യൻ ഖാനെ കേസിൽ നിന്ന് ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടെന്നാണ് കേസ്. സമീർ വാങ്ക്ഡെയുടെ വീട്ടിലും ഓഫീസിലും സിബിഐ പരിശോധന നടത്തി. കേസന്വേഷിക്കവേ എൻസിബി മുംബൈ സോണൽ ചീഫായിരുന്ന സമീർ വാങ്ക്ടെയെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. വേണ്ടത്ര തെളിവ് കണ്ടെത്താനാകാഞ്ഞതിനാൽ ആര്യന് ഖാനെ കഴിഞ്ഞ മെയിൽ കേസിൽ നിന്ന് എൻസിബി ഒഴിവാക്കിയിരുന്നു.
കേസിൽ നിന്ന് ഒഴിവാക്കാൻ എട്ട് കോടി രൂപ ആവശ്യപ്പെട്ടുവെന്ന ആരോപണം നിലനിൽക്കെയാണ് സമീർ വാങ്കഡെയെ അന്വേഷണത്തിൽ നിന്ന് നീക്കിയത്. എൻസിപി നേതാവ് നവാബ് മാലിക്കിന്റെ മരുമകൻ ഉൾപ്പെട്ട കേസ് അടക്കം സമീർ വാങ്കഡെ അന്വേഷിക്കുന്ന മറ്റ് ആറ് കേസുകളിൽ നിന്നും ഇയാളെ മാറ്റിയിരുന്നു. ഒഡീഷ കേഡറിലെ 1996 ബാച്ച് ഉദ്യോഗസ്ഥനാണ് സഞ്ജയ് സിംഗ്.