കൊയിലാണ്ടി: പോക്സോ കേസ് പ്രതി തമിഴ്നാട്ടിൽ പിടിയിൽ. തമിഴ്നാട് തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള മുരുകേശൻ സംഭവത്തിനുശേഷം രണ്ടുമാസമായി ഒളിവിൽ ആയിരുന്നു. തുടർന്ന് മുരുകേശനെ കണ്ടെത്തി കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. തിരുട്ട് ഗ്രാമത്തിനടുത്ത് കുറുവ സംഘം താമസിക്കുന്ന തഞ്ചാവൂർ അയ്യാപേട്ട ലിംഗ കടിമേടു കോളനിയിൽ വെച്ചാണ് പ്രതിയെ സാഹസികമായി കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുന്നതിനിടയിൽ ചെറുത്തെങ്കിലും പിന്നീട് അയ്യാംപേട്ട ലോക്കൽ പോലീസിന്റെ കൂടി സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തമിഴ്നാട്ടിൽ കളവ്, വധശ്രമം ഉൾപ്പെടെ അഞ്ചോളം കേസിലെ പ്രതിയാണ് ബാലാജി. നിരവധി കളവ് കേസുകളിൽ പ്രതിയായ കുറുവ സംഘത്തിൽപ്പെട്ട മുരുകേശന്റെ മകനാണ് ബലാജി.മുരുകേശൻ കുറച്ച് കാലം മുമ്പാണ് മരണപ്പെട്ടത്.

പ്രതി മുരുകേശൻ
ബന്ധുവിന്റെ വീട്ടിൽ വന്ന് താമസിക്കുന്നതിനിടയിൽ 13 കാരിയെ ബലം പ്രയോഗിച്ച് നിരവധി തവണ ബലാൽസംഗം ചെയ്യുകയായിരുന്നു. പിന്നീട് പ്രതി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഐപിഎസ് കെ ഇ ബൈജുവിന്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി യുടെ മേൽ നോട്ടത്തിലും കൊയിലാണ്ടി ഇൻസ്പെക്ടർ കെ സുമിത്ത് കുമാർ, എ എസ് ഐ സുനിൽകുമാർ, സി.എം. എസ് സി പി ഒ വിവേക് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഇൻസ്പെക്ടർ കെ സുമിത്ത് കുമാർ, എസ് ഐ കെ പി ഗിരീഷ്, എ എസ് ഐ മനോജ് കുമാർ , എ എസ് ഐ സുനിൽകുമാർ സി.എം,എസ് സി പി ഒ വിവേക്, എ എസ് ഐ ജീഷ്മ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
