ചെങ്ങോട്ടുകാവ് വാഹനാപകടം: വാക്ക് തർക്കത്തെ തുടർന്ന് ആക്രമിച്ച് പരിക്കേൽപിച്ച സംഭവം; പ്രതികൾ പിടിയിൽ

news image
Aug 10, 2024, 3:06 pm GMT+0000 payyolionline.in
കൊയിലാണ്ടി:വാഹനാപകടം പുതിയ വഴിത്തിരിവിൽ. ഓഗസ്റ്റ് 4 തീയതി രാത്രി 9 മണിയോടെ ചെങ്ങോട്ടുകാവ് ഓവർ ബ്രിഡ്ജിന് സമീപമുള്ള പഴയ എൻ എച്ചിൽ വാഹനാപകടം എന്ന് കരുതി പോലീസിൽ പരാതി ലഭിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്. ചെങ്ങോട്ട് കാവിൽ മത്സ്യകച്ചവടം ചെയ്തുവരുന്ന എടക്കുളം പുതിയോട്ടിൽ സാദത്തി (47) നെയാണ്  വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരപരിക്കുപറ്റി മെഡിക്കൽ കോളേജിൽ അബോധാവസ്ഥയിൽലായത്.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസിൽ വാഹന അപകട കേസ് രജിസ്റ്റർ ചെയ്തു . അന്വേഷണം നടത്തിവരവേ  എസ് എച്ച് ഒ ജിതേഷ് കെ എസ് , എസ് ഐ മാരായ മനോജ്, ഗിരീഷ് കെ പിഎന്നിവരുടെ സമയോചിതമായ ഇടപെടലുകളിലൂടെയും ശാസ്ത്രീയമായ അന്വേഷണത്തിലൂടെയും സംഭവത്തിന്റെ ചുരുളഴിഞ്ഞു. വാക്ക് തർക്കത്തെ തുടർന്ന് ഏഴ് കുടിക്കൽ ഭാഗത്തുള്ള മനീഷ്, മിഥുൻ എന്നിവർ ചേർന്ന് സാദത്ത് എന്നയാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതാണെന്ന് കണ്ടെത്തി. കേവലം ഒരു വാഹന അപകടക്കേസ് ആയി അവസാനിക്കുമായിരുന്ന സംഭവത്തെ പോലീസിന്റെ സമയോചിതമായ ഇടപെടലുകളിലൂടെ കൊയിലാണ്ടി പോലീസിലെ ഉദ്യോഗസ്ഥർ യാഥാർത്ഥ്യം കണ്ടെത്തി  പ്രതികളെ അറസ്റ്റ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe