മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം; മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേടെന്ന് പരാതി

news image
May 24, 2026, 4:28 am GMT+0000 payyolionline.in

മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം. മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേട് എന്ന പരാതിയിലാണ് അന്വേഷണം. സർക്കാർ അധികാരമേറ്റ് ആറാം നാളാണ് മുൻ മന്ത്രിക്ക് എതിരായ അന്വേഷണം. ഇടുക്കി വിജിലൻസ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. എഫ്എസ്ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പയ്ക്ക് കരാർ നൽകിയതിൽ ക്രമക്കേടെന്നാണ് ആരോപണം.

മുട്ടം സ്വദേശി ബേബി ജോസഫാണ് പരാതിക്കാൻ. ക്രമക്കേടിൽ മന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പരാതി. നേരത്തെയും ആരോപണം ഉയർന്നിരുന്നു. അന്ന് പരാതികൾ ഉണ്ടായിരുന്നില്ല. പരാതി ലഭിച്ചതോടെ വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. നേരത്തെ ആരോപണം ഉയർന്ന സമയത്ത് റോഷി അഗസ്റ്റിൻ പ്രതികരിച്ചിരുന്നില്ല. റോഷി അഗസ്റ്റിന് പങ്കുണ്ടെങ്കിൽ ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് സർക്കാരിന്റെ തീരുമാനം.തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം വൻ തിരിച്ചടി നേരിട്ടിരിക്കുന്ന സമയത്താണ് പാർട്ടിയിലെ രണ്ടാമനെതിരെ വിജിലൻസ് അന്വേഷണം ആരംഭിക്കുന്നത്.

ഇടുക്കി ജില്ലയിലെ മലങ്കര ഡാം കേന്ദ്രീകരിച്ച് മലമ്പുഴ മോഡലിൽ വിനോദസഞ്ചാരം ലക്ഷ്യമിട്ട് ആവിഷ്കരിച്ച പദ്ധതിയാണ് മലങ്കര ടൂറിസം പദ്ധതി. ബോട്ടിങ്, പാർക്കുകൾ, കോട്ടേജുകൾ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പദ്ധതിയിൽ നിന്ന് സർക്കാരിന് തുച്ഛമായ വരുമാനം മാത്രം ലഭിക്കുന്ന രീതിയിലാണ് കരാർ തയ്യാറാക്കിയതെന്ന് ആരോപണം ഉണ്ടായിരുന്നു. 30 വർഷത്തേക്ക് ജലാശയം സ്വകാര്യ ഏജൻസിക്ക് പാട്ടത്തിന് നൽകിയത്. ലാഭത്തിൻറെ 3.5 ശതമാനം മാത്രം സർക്കാരിന് ലഭിക്കുന്ന രീതിയിലാണ് പാട്ടകരാറെന്നും ബാക്കി 96.5 ശതമാനവും സ്വകാര്യ ഏജൻസിക്ക് ലഭിക്കുന്ന രീതിയിലാണ് കരാർ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe