കൊയിലാണ്ടി കണയങ്കോട് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

news image
Mar 25, 2024, 11:51 am GMT+0000 payyolionline.in
കൊയിലാണ്ടി: പുഴയിൽ ചാടി യുവാവ് മരിച്ചു. പാലക്കുളം പോവതുകണ്ടി രാമൻ്റെ മകൻ രാജേഷ് (41) ആണ് കണയങ്കോട് പുഴയിൽ ചാടി മരിച്ചത്.  ഉച്ചയോടെയായിരുന്നു സംഭവം. പുഴയിലെ മത്സ്യതൊഴിലാളികളും അഗ്നി രക്ഷാ സേനയും പോലീസും ചേർന്ന് തിരച്ചിലിനിടയിൽ മത്സ്യതൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു.
 ഉച്ചക്ക് ഒരു മണി കഴിഞ്ഞ ഉടനെയാണ് യുവാവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. ഫോൺ താഴെ വെച്ചതിനുശേഷം ചാടുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പോവതുകണ്ടി രാമൻ്റെയും ദേവിയുടെയും മകനാണ് രാജേഷ്. രണ്ട് മാസംമുമ്പാണ് രാജേഷ് വിവാഹിതനായത്. ഭാര്യ: രാധിക. സഹോദരൻ: ഷാജി (രാജു)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe