കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേലൂർ ക്ഷേത്രത്തിനു സമീപമുള്ള വീട്ടു പറമ്പിലെ 30 അടിയുള്ള ചളിർമരം മുറിക്കാൻ കയറിയ സതീശൻ മരത്തിൽ കുടുങ്ങുകയും ബോധം കേട്ട സതീശനെ വീട്ടുടമസ്ഥനായ പ്രിയദർശൻ മരത്തിൽ കയറി വെള്ളം നൽകി ഫയർഫോഴ്സ് വരുന്നത് വരെ താങ്ങി നിർത്തുകയും ആയിരുന്നു .
ചേമഞ്ചേരി റജിസ്റ്റാർ ഓഫിസിലെ ജീവനക്കാരനാണ് പ്രിയദർശൻ. പ്രിയദർശന്റെ ഈ പുണ്യ പ്രവർത്തിയെ ഫയർ & റെസ്ക്യൂ ഓഫിസർ സി പി ആനന്ദന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഓഫിസിലെത്തി ആദരിച്ചു. പി കെ പ്രമോദ്, നിതിൻരാജ്, നിധി പ്രസാദ് എന്നീ സേനാഗങ്ങളും സബ്ബ് റജിസ്റ്റാർ, ജി ഷൈന, ജീവനക്കാരായ സുജിന, ജീന, ശരത്ത് എന്നിവരും സന്നിഹിതരായിരുന്നു.