പയ്യോളി : അനധികൃതമായി പാരലൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഓട്ടോ കോ -ഓഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.
ദേശീയപാതയിലെ വെള്ളക്കെട്ടും കുഴികളും കാരണം വാഹനങ്ങൾക്കും മറ്റു യാത്രക്കാർക്കും സഞ്ചരിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ദേശീയപാതയുടെ രണ്ട് ഭാഗത്തുള്ള സർവീസ് റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നഗരസഭയിൽ ഉൾപ്പെട്ട പല റോഡുകളും കുടിവെള്ള പൈപ്പ് ലൈൻ വർക്ക്കാരണം വാഹനങ്ങൾക്കോ ജനങ്ങൾക്ക് നടന്നു പോവാനോ സാധിക്കാത്ത രൂപത്തിൽ പൊട്ടി പൊളിച്ചിരിക്കുകയാണ്. ഈ അവസ്ഥയിൽ നിന്ന് നഗരസഭ അധികാരികൾ ഗതാഗത യോഗ്യമാക്കണമെന്നും നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടു.
ജൂൺ 29 ന് കാലത്ത് 10മണി മുതൽ 12 മണിവരെ പയ്യോളി ഹാൾടിംഗ് പ്ലേസ് കിട്ടിയ എല്ലാ ഓട്ടോറിക്ഷകൾക്കും “പിഎം റൗണ്ട് സ്റ്റിക്കർ “ബീച്ച് റോഡുള്ള അക്ഷരമുറ്റം ഓഡിറ്റോറിയത്തിൽ നൽകപ്പെടുന്നതാണ്.
ആർ സി, പെർമിറ്റ് മറ്റ് രേഖകൾ അന്നേദിവസം കൊണ്ടുവരേണ്ടതാണ്.
ജൂലൈ 1 മുതൽ അനധികൃതമായി പാരലൽ സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വാഹനങ്ങളെ തടയുമെന്നും കമ്മിറ്റി തീരുമാനിച്ചു.
റിനീഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ യുകെ പി റഷീദ് അധ്യക്ഷത വഹിച്ചു.
സതീശൻ കെ സി, വിനോദൻ, രാജീവൻ, സോമൻ എന്നിവർ സംസാരിച്ചു.